അംബാനിയുടെ ആന്റിലിയ നിർമ്മിച്ചത് വഖഫ് ഭൂമിയിൽ? , വാങ്ങിയത് ചുളുവിലയ്ക്ക്

0

ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ ഒന്നാമതാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. 2025ലെ ഫോബ്സ് പട്ടിക പ്രകാരം 9430 കോടി യു.എസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. അംബാനി കുടുംബവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംനേടുന്ന ഒന്നാണ് അവരുടെ മുംബയിലെ ആഡംബര വസതിയായ ആന്റിലിയ. ഏകദേശം 4.5 മില്യൺ ഡോളർ വില മതിക്കുന്ന ലോകത്തെ തന്നെ ഏറ്റവും ചെലവേറിയ റസിഡൻഷ്യഷ പ്രോപ്പർട്ടികളിൽ ഒന്നാണ് ആന്റിലിയ. ഷിക്കാഗോ ആസ്ഥാനമായ ആർക്കിടെക്ടുകളായ പെർകിൻസ് ആൻഡ് വിൽ ആണ് ആന്റിലിയയുടെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്.

അതേസമയം ആന്റിലിയ നിർമ്മിച്ച ഭൂമിയെ കുറിച്ച് വർഷങ്ങളായി നിലനിൽക്കുന്ന വിവാദം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ‘ആന്റിലിയ’ സ്ഥിതി ചെയ്യുന്ന ഭൂമി യഥാർത്ഥത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമുള്ളതായിരുന്നുവെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ പ്രസ്താവനയാണ് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയത് .

ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, കരീം ഭായ് ഇബ്രാഹിം എന്ന അതിസമ്പന്നനായ വ്യക്തിയാണ് ഈ ഭൂമി ഒരു ട്രസ്റ്റിന് ദാനം ചെയ്തത്. 2002ലാണ് വഖഫ് ബോർഡ് നടത്തുന്ന ട്രസ്റ്റ്, ചാരിറ്റി കമ്മീഷണറെ സമീപിച്ച് ഭൂമി വിൽക്കാൻ അനുമതി തേടിയത്. മൂന്ന് മാസത്തിന് ശേഷം ബോർഡിന് ഭൂമി വിൽക്കാൻ അനുമതി വഭിച്ചു, മുകേഷ് അംബാനി നിയന്ത്രിക്കുന്ന ഒരു കമ്പനിക്ക് ഭൂമി മൊത്തം 2.5 മില്യൺ ഡോളറിന് വിൽക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഖോജയിലെ പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം പണിയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭൂമി അനുവദിച്ചത്. ഈ ഭൂമി കൈകാര്യം ചെയ്തിരുന്ന മുകേഷിന്റെ  സ്ഥാപനത്തിന്റെ പേര് ‘ആന്റിലിയ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്നാണ്. 18 മില്യൺ ഡോളർ വിലയുള്ള ഭൂമിയാണ് ചുളുവിലയ്ക്ക് വിറ്റതെന്നും ആരോപണമുയർന്നിരുന്നു.

ഭൂമി വില്പന വഖഫ് നിയമത്തിലെ സെക്ഷൻ 51 ന്റെ നേരിട്ടുള്ള ലംഘനമായിരുന്നു, തുടർന്ന് ബന്ധപ്പെട്ട കക്ഷികൾക്ക് മഹാരാഷ്ട്ര സംസ്ഥാന വഖഫ് ബോർഡിന്റെ അംഗീകാരം നേടേണ്ടത് നിർബന്ധമാക്കി. മഹാരാഷ്ട്ര സർക്കാരും വിൽപ്പനയെ എതിർത്തു, ഭൂമി വില്പന സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടു. വഖഫ് ബോർഡ് തുടക്കത്തിൽ കരാറിനെ എതിർക്കുകയും ട്രസ്റ്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളി. സ്റ്റേ ഉടൻ തന്നെ പിൻവലിക്കപ്പെട്ടു.

ഹർജി തള്ളിയതിനെത്തുടർന്ന്, മുകേഷ് അംബാനി 2003 ൽ ‘ആന്റിലിയ’യുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഈ കെട്ടിടം പണിയാൻ ബിഎംസി അംഗീകാരവും നൽകി. 2006 ൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. മോദി സർക്കാർ ഇപ്പോൾ നടപ്പിലാക്കിയ വഖഫ് ഭേദഗതി നിയമമാണ് വീണ്ടും ആന്റിലിയ വിവാദം സജീവമാക്കിയത്. വഖഫ് നിയമത്തിലെ സെക്ഷൻ 40, ബോർഡിന് ഏകപക്ഷീയമായി സ്വത്തുക്കൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ അനുവദിച്ചതെങ്കിൽ, 2025 ലെ വഖഫ് ഭേദഗതി ബിൽ ഇത് നിർത്തലാക്കുന്നു. ഇടപാടിൽ നിയമനടപടികൾ ശരിയായി പാലിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ നിയമസഭയിൽ മറുപടി നൽകിയതായി ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു. വഖഫ് നിയമത്തിലെ പുതിയ ഭേദഗതി ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ തടസ്സമാകുമെന്ന് നിയമ വിദഗ്ധർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here