നീറ്റ് റദ്ദാക്കൽ; കേന്ദ്രത്തിനെതിരെ വിജയ്, പ്ലസ് ടു മാർക്കിൽ മെഡിക്കൽ പ്രവേശനം വേണമെന്ന് ആവശ്യം

Chennai ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി Joseph Vijay തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ സംവിധാനം പൂർണ്ണമായും നിർത്തലാക്കണമെന്നും, പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർത്തുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെയ് മൂന്നിന് നടന്ന പരീക്ഷയിൽ തമിഴ്‌നാട്ടിൽ നിന്ന് 1.4 ലക്ഷം വിദ്യാർത്ഥികളടക്കം രാജ്യത്തുടനീളം 22 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്.
ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കി അന്വേഷണം Central Bureau of Investigation സിബിഐയ്ക്ക് കൈമാറി. 2024-ലും സമാനമായ ചോർച്ച ഉണ്ടായിട്ടും വീണ്ടും അതേ വീഴ്ച ആവർത്തിച്ചത് പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണെന്ന് വിജയ് ആരോപിച്ചു.
K. Radhakrishnan ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നിർദേശങ്ങൾ നൽകിയിട്ടും പരിഷ്കാരങ്ങൾ നടപ്പായില്ലെന്നും, ദേശീയതല പരീക്ഷാ നടത്തിപ്പിലെ ഘടനാപരമായ പിഴവുകളുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖല, സർക്കാർ സ്കൂൾ, തമിഴ് മീഡിയം വിദ്യാർത്ഥികൾ എന്നിവർക്കാണ് നീറ്റ് ഏറ്റവും വലിയ തിരിച്ചടിയെന്നും വിജയ് ആവർത്തിച്ചു. എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ തീരുമാനിക്കണമെന്ന് തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.



