ടിവികെ സർക്കാരിന് ആയുസില്ലെന്ന് എം.കെ. സ്റ്റാലിൻ; ‘സിനിമാ സുനാമി’ രാഷ്ട്രീയമെന്ന് വിമർശനം

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ അധികകാലം ഭരണം തുടരാൻ കഴിയില്ലെന്ന് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ലെന്നും ഇപ്പോഴത്തെ ഭരണം ഡിഎംകെയുടെ കരുണയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചെന്നൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ വിമർശനം. തിരഞ്ഞെടുപ്പ് ഫലത്തെ അദ്ദേഹം “സിനിമാ സുനാമി” എന്ന് വിശേഷിപ്പിച്ചു. സിനിമാ താരമായ വിജയ്യുടെ ജനപ്രീതിയാൽ രൂപപ്പെട്ട ആവേശ തരംഗമാണ് ടിവികെയെ അധികാരത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ രാഷ്ട്രീയ ബോധ്യത്തെക്കാൾ സിനിമാ ആരാധനയാണ് വോട്ടുകളിൽ പ്രതിഫലിച്ചതെന്നും, ഈ ആവേശം കുറച്ച് കാലം കൊണ്ട് തണങ്ങിപ്പോകുമെന്നും സ്റ്റാലിൻ പരിഹസിച്ചു. “ഒരു കുട്ടി പുതിയ കളിപ്പാട്ടം കളിച്ച ശേഷം അമ്മയുടെ അടുത്തേക്ക് മടങ്ങുന്നതുപോലെ വോട്ടർമാർ വീണ്ടും ഡിഎംകെയെ തേടിവരും” എന്നും അദ്ദേഹം പറഞ്ഞു.

കേവല ഭൂരിപക്ഷമായ 118 സീറ്റുകൾ സ്വന്തമായി നേടാൻ ടിവികെയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് (ഐയുഎംഎൽ) തുടങ്ങിയ കക്ഷികളുടെ പിന്തുണയിലൂടെയാണ് സർക്കാർ നിലനിൽക്കുന്നതെന്നും പിന്നീട് ചില പാർട്ടികൾ മന്ത്രിസഭയിൽ ചേർന്നുവെന്നും സ്റ്റാലിൻ അവകാശപ്പെട്ടു.

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോൾ അസ്ഥിരമാണെന്നും, എഐഎഡിഎംകെയെ പിളർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button