“മടിയിൽ കനമില്ലാത്ത സഖാവാണ് പിണറായി”; ഇഡി റെയ്ഡിൽ ബിനീഷ് കോടിയേരി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ Pinarayi Vijayanെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെ തുടർന്ന് പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ മകനും സിപിഎം പ്രവർത്തകനുമായ Bineesh Kodiyeri. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിനീഷിന്റെ പ്രതികരണം.
മുഖ്യമന്ത്രി V. D. Satheesan പ്രധാനമന്ത്രി Narendra Modiയെ കണ്ടതിന് പിന്നാലെയാണ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതെന്നാണ് ബിനീഷ് ആരോപിച്ചത്.
“പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും. വല്ല കോൺഗ്രസുകാരന്റേയും വീട്ടിൽ പോയി റെയ്ഡ് നടത്തിയാൽ ഇഡി പോരുന്ന വഴിക്ക് ബിജെപിക്ക് ഒരു നേതാവിനെ കിട്ടും,” എന്നായിരുന്നു ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന് താഴെ അനുകൂലവും വിമർശനാത്മകവുമായ നിരവധി കമന്റുകളും ഉയർന്നു. “ഇഡി കണ്ടുപിടിച്ചോളും കനം ഉണ്ടോ ഇല്ലയോ എന്ന്”, “ഉപ്പ് തിന്നവൻ വെള്ളം കുടിക്കും”, “മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയപ്പെടേണ്ടതില്ല” തുടങ്ങിയ പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഇന്ന് പുലർച്ചെയോടെയാണ് ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീട്ടിലെത്തിയത്. മകൾ Veena Vijayan ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നടപടി.
സംസ്ഥാനത്തെ പത്തോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. മുൻമന്ത്രി P. A. Mohammed Riyas, സിഎംആർഎൽ എംഡി ശശിധരൻ കർത്ത, സീനിയർ മാനേജർ ചന്ദ്രശേഖർ എന്നിവരുടെ വീടുകളിലും സിഎംആർഎൽ ഓഫീസുകളിലും പരിശോധന നടന്നു.
വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം നടക്കുന്നത്. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് കേന്ദ്ര ഏജൻസി വീണ്ടും ശക്തമായ നടപടികളിലേക്ക് കടന്നത്.



