തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി; പിണറായി-ഗോവിന്ദൻ നേതൃത്വം ചോദ്യം ചെയ്തു

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ Communist Party of India (Marxist) കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. Pinarayi Vijayanയെ പ്രതിപക്ഷ നേതാവാക്കി മുന്നോട്ട് വച്ചത് തെറ്റായ സന്ദേശം നൽകിയെന്നും അദ്ദേഹത്തിന് അമിത ഇളവുകൾ നൽകിയതും ശരിയായില്ലെന്നുമാണ് യോഗത്തിൽ ഉയർന്ന വിമർശനം.
M. V. Govindan നടത്തിയ വാർത്താസമ്മേളനങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്നും, പൊതുജനങ്ങളെ അകറ്റുന്ന സമീപനമായിരുന്നെന്നും യോഗത്തിൽ അംഗങ്ങൾ ആരോപിച്ചു. ഇതുമൂലം നൂറുകണക്കിന് പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകന്നുവെന്ന വിലയിരുത്തലും ഉയർന്നു.
കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ തമ്മിൽ ഏകോപനക്കുറവും ഈഗോ പ്രശ്നങ്ങളും നിലനിന്നിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. Mohammed Riyas, K. N. Balagopal, M. B. Rajesh, P. Rajeeve എന്നിവർക്കിടയിൽ വേണ്ട ഏകോപനം ഉണ്ടായിരുന്നില്ലെന്നാണ് വിലയിരുത്തൽ.
Kundamangalam, Kozhikode North, Perambra മണ്ഡലങ്ങളിൽ ജയസാധ്യത കുറവുള്ള സ്ഥാനാർത്ഥികളെ വീണ്ടും മത്സരിപ്പിച്ചതും തോൽവിക്ക് കാരണമായെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
നാല്പതിലധികം പേർ പങ്കെടുത്ത യോഗത്തിൽ ഭൂരിഭാഗവും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് P. K. Biju പങ്കെടുത്തു. T. P. Ramakrishnan, Mohammed Riyas എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.



