കോടതി വേദിയിൽ അവിശ്വസനീയ തിരിമറി; വിവാഹമോചന രേഖകൾ കീറി ദമ്പതികളുടെ പുനഃസമാഗമം

ന്യൂഡൽഹി: അഞ്ച് വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം വിവാഹമോചനത്തിനായി കോടതിയിലെത്തിയ ദമ്പതികൾ അവിശ്വസനീയമായ രീതിയിൽ വീണ്ടും ഒന്നിച്ചു. ഡൽഹിയിലെ കോടതിയിലാണ് ശിഖയും ഭർത്താവ് സൗരവും തമ്മിലുള്ള കേസ് പരിഗണിച്ചിരുന്നത്.
2020-ൽ വിവാഹിതരായ ഇരുവരും തമ്മിലുള്ള കുടുംബജീവിതത്തിൽ ഉടലെടുത്ത കലഹങ്ങൾ കാരണം ബന്ധം തകരുകയും പിന്നീട് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. വർഷങ്ങളോളം നീണ്ട നിയമപോരാട്ടം കുടുംബങ്ങളെയും ബാധിച്ചിരുന്നു.
ഈ സമയത്ത് ശിഖയുടെ കുടുംബം നേരിട്ട പ്രതിസന്ധികളിൽ ഭർത്താവ് സൗരവ് ഇടപെട്ട് സഹായം നൽകിയതും ബന്ധത്തിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ട്. ശിഖയുടെ പിതാവിന് ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾക്കിടയിൽ ആശുപത്രി മാറ്റത്തിനും ചികിത്സയ്ക്കും സൗരവ് സഹായിച്ചതായും പറയുന്നു.
അടുത്ത കോടതി സിറ്റിംഗിൽ ഇരുവരും ഹാജരായപ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യം കോടതിയിൽ ഉയർന്നതോടെ വികാരഭരിതയായ ശിഖ രേഖകൾ കീറി എറിഞ്ഞ് ഭർത്താവിന്റെ അരികിലേക്ക് ഓടിച്ചെന്നു. ഇതോടെ വിവാഹമോചന നടപടി ഉപേക്ഷിച്ച് ദമ്പതികൾ പുനഃസമാഗമത്തിലേക്ക് തിരിഞ്ഞു.
നിയമപോരാട്ടത്തിന്റെ അവസാനം കോടതിമുറിയിൽ തന്നെ നടന്ന ഈ സംഭവവികാസം വലിയ ശ്രദ്ധയാണ് നേടുന്നത്.



