സതീശൻ മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി

V. D. Satheesan സർക്കാരിന്റെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവർണർക്ക് കൈമാറി. സർക്കാർ അധികാരമേറ്റ മൂന്ന് ദിവസത്തിന് ശേഷമാണ് വകുപ്പുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്.
Roji M. John ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകി. M. Liju വിന് എക്സൈസിനൊപ്പം സഹകരണ വകുപ്പിന്റെ അധിക ചുമതലയും ലഭിച്ചു. ഇന്ന് രാവിലെ ചേർന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പട്ടിക ഗവർണർക്ക് കൈമാറിയത്.
വകുപ്പ് വിഭജനത്തിൽ വൈകിയതിനെതിരെ വിമർശനം ശക്തമായിരുന്നു. ഫിഷറീസ് വകുപ്പ് Indian Union Muslim League ന് നൽകിയതിനെതിരെ ലത്തീൻ സഭ എതിർപ്പ് രേഖപ്പെടുത്തി. പകരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. ഇതിൽ കോൺഗ്രസിനും സഭയ്ക്കും ഭിന്നാഭിപ്രായമുണ്ടായി.
A. P. Anil Kumar ന് ആരോഗ്യ വകുപ്പ് നൽകിയതിനെ K. Muraleedharan എതിർത്തു. പിന്നാലെ ആരോഗ്യ വകുപ്പ് മുരളീധരനിലേക്ക് മാറ്റി. വൈദ്യുതി വകുപ്പ് അനിൽകുമാറിന് നൽകിയെങ്കിലും അദ്ദേഹം തൃപ്തനായില്ല. തുടർന്ന് K. C. Venugopal പക്ഷം ഇടപെട്ടതോടെ ദേവസ്വം ഉൾപ്പെടുത്തി ഒത്തുതീർപ്പിനായുള്ള ചർച്ചകളും നടന്നു.
ഇതോടെ ആദ്യ മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ തന്നെ സതീശൻ സർക്കാരിൽ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും രാഷ്ട്രീയ ചർച്ചകളും ശക്തമായി.



