കൊച്ചി:ഇ ഡി ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കോഴക്കേസ് അന്വേഷണത്തിന് ഇ ഡി നടപടി ആരംഭിച്ചു. വിജിലൻസ് കേസിൻ്റെ അടിസ്ഥാനത്തിൽ ഇ ഡി ഇ സി ഐ ആർ രജിസ്റ്റർ ചെയ്തു. നാളെ ദില്ലിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പരാതിക്കാരനായ അനീഷ് ബാബുവിന് ഇ ഡി നോട്ടീസ് അയച്ചു. ഇതിനിടെ അനീഷ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
AlsoRead :പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റാപ്പർ വേടൻ
കേസൊതുക്കാൻ ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സംഭവം മാനക്കേടായതോടെയാണ് ഇ ഡി അന്വേഷണത്തിന് നീക്കം തുടങ്ങിയത്.
വിജിലൻസ് കേസിൻ്റെ അടിസ്ഥാനത്തിൽ ഇ ഡി ഇ സി ഐ ആർ രജിസ്റ്റർ ചെയ്തു. ദില്ലി സ്പെഷ്യൽ ടാസ്ക് ഫോഴ്സിനാണ് അന്വേഷണ ചുമതല. വിജിലൻസ് കേസിന് കാരണമായ ആരോപണങ്ങൾ ടാസ്ക് ഫോഴ്സ് അന്വേഷിക്കും. കേസിലെ പരാതിക്കാരൻ അനീഷ് ബാബുവിന് നാളെ ദില്ലിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ഇ ഡി നോട്ടീസ് അയച്ചു.
ഇതിനിടെ പരാതിക്കാരനായ വ്യവസായി അനീഷ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരായ വിജിലന്‍സ് കേസിലെ പരാതിക്കാരനാണ് അനീഷ് ബാബു. തനിക്ക് എതിരായ ഇ ഡി കേസ് ഒതുക്കാൻ, ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. പണം കൈമാറാൻ ശ്രമിക്കുന്നതിനിടെ ഏജൻ്റ് വിജിലൻസിൻ്റെ പിടിയിലായിരുന്നു. തുടർന്നാണ് വിജിലൻസ് ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടറെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. സംഭവം വിവാദമായതോടെയാണ് അന്വേഷണവുമായി ഇ ഡി രംഗത്തെത്തിയത്. ഇഡിയുടെ അന്വേഷണവുമായി സഹകരിക്കാന്‍ അനീഷ് ബാബുവിന് ഹൈക്കോടതി നിർദേശം നൽകി.കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നിർദേശം.