അച്ഛന്റെ വിയോഗം; ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ല’; വിരമിക്കൽ സൂചന നൽകി മെസി

ബ്യൂണസ് അയേഴ്സ്: അച്ഛന്റെ മരണത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. അച്ഛനില്ലാതെ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന് അറിയില്ലെന്നും തന്റെ ഫുട്ബോൾ കരിയർ ദീർഘകാലം തുടരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മെസി കുറിച്ചു.
പിതാവിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മെസി പറഞ്ഞു. തന്റെ ജീവിതത്തിലും ഫുട്ബോൾ കരിയറിലും അച്ഛൻ നിർണായക സ്വാധീനം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു.
അവസാനമായി ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് അച്ഛൻ എപ്പോഴും ആവശ്യപ്പെടുമായിരുന്നുവെന്നും ലോകകപ്പ് ഫൈനലിൽ എത്തിയെങ്കിലും അച്ഛന് അത് കാണാൻ സാധിച്ചില്ലെന്നും മെസി കുറിച്ചു. ലോകകപ്പ് കിരീടം നേടി അച്ഛന് സമ്മാനിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
“അച്ഛനില്ലാതെ ഇനി എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ഞാൻ ഫുട്ബോൾ മാത്രമാണ് കളിച്ചത്, ഇനി എത്രനാൾ ഇത് തുടരുമെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്,” എന്നായിരുന്നു മെസിയുടെ കുറിപ്പ്.
മെസിയെ ആശ്വസിപ്പിച്ച് പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും രംഗത്തെത്തി. ഈ ബുദ്ധിമുട്ടേറിയ സമയം മറികടക്കാൻ കഴിയട്ടെയെന്നായിരുന്നു റൊണാൾഡോയുടെ ആശ്വാസവാക്കുകൾ.
ദീർഘകാലമായി അസുഖബാധിതനായിരുന്ന മെസിയുടെ പിതാവ് ഹോർഹെ മെസി ഓഗസ്റ്റ് ഏഴിനാണ് അന്തരിച്ചത്. 68 വയസായിരുന്നു. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്ന ഹോർഹെ, മകന്റെ വളർച്ചയിലുടനീളം വഴികാട്ടിയും സുഹൃത്തുമായിരുന്നു.
അതേസമയം, കരിയർ സംബന്ധിച്ച അന്തിമ തീരുമാനം മെസിയുടേതായിരിക്കട്ടെയെന്ന നിലപാടിലാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഇന്റർ മയാമിയും.



