ബംഗാളിൽ 200 സീറ്റുകൾ കടക്കും; എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടുമെന്നും ഇരുന്നൂറിലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണലിന് മുന്നോടിയായി വീഡിയോ കോൺഫറൻസ് വഴി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ മമത ശക്തമായി തള്ളി. ഇത്തരം പ്രവചനങ്ങൾ സ്റ്റോക്ക് മാർക്കറ്റിനെ സ്വാധീനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അവരുടെ ആരോപണം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ വ്യാജ പ്രചാരണങ്ങൾ നടന്നതായി അവർ ചൂണ്ടിക്കാട്ടി.

തൃണമൂൽ പ്രവർത്തകർക്ക് നേരെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (CAPF) അതിക്രമം കാട്ടിയെന്നും, ആക്രമണത്തിന് ഇരയായ പ്രവർത്തകർക്ക് പാർട്ടി ധനസഹായം നൽകുമെന്നും മമത വ്യക്തമാക്കി.

മിക്ക എക്‌സിറ്റ് പോളുകളും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നതിനിടെ, പീപ്പിൾസ് പൾസ് ഉൾപ്പെടെയുള്ള ചില സർവേകൾ തൃണമൂലിന് അനുകൂലമായ ഫലമാണ് സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി ബംഗാൾ രാഷ്ട്രീയം വലിയ ആകാംക്ഷയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *