തൃശ്ശൂർ: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അറുപത്‌സെന്റ് സ്ഥലത്ത് അതിവേഗം വളരുന്ന ഫലവൃക്ഷങ്ങള്‍ നട്ട് ക്ഷിപ്രവനം പദ്ധതി നടപ്പിലാക്കി. ഹരിതകേരള മിഷനൊപ്പം ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. റംബൂട്ടാന്‍, മാതളം, വെണ്ണപ്പഴം, ചൈനീസ്ഓറഞ്ച്, മള്‍ബറി, ഇലന്തപ്പഴം, മധുരഓറഞ്ച്, വെള്ളഞാവല്‍, സീതപ്പഴം, മള്‍ബറി, മാങ്കോസ്റ്റിന്‍ തുടങ്ങി നൂറോളം ഫലവൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തില്‍ ദേശീയ തലത്തില്‍ തന്നെ കേരളം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിതമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ദീദിക രാജേഷ് വിഷയാവതരണം നടത്തി. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി ദിനത്തില്‍ 22 വനമേഖലകളിലായി ലയണ്‍സ് ക്ലബുകളുടെ നേതൃത്വത്തില്‍ 25,000 സീഡ് ബോളുകള്‍ വര്‍ഷിച്ചതായി അദ്ദേഹം പറഞ്ഞു. ജയില്‍ സൂപ്രണ്ട് കെ.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ക്യാബിനെറ്റ് സെക്രട്ടറി ജെയിംസ് മാളിയേക്കല്‍, അഡീ.ക്യാബിനറ്റ് സെക്രട്ടറിമാരായ ശ്രീധരന്‍, രാജന്‍ കെ.നായര്‍, ഡെന്നി കൊക്കന്‍, റീജ്യണല്‍ ചെയര്‍മാന്‍ സുമേഷ്, സോണ്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ കളരിക്കല്‍ തുടങ്ങി ഒട്ടനവധി ലയണ്‍സ് നേതാക്കളും ഹരിതമിഷന്‍ അംഗങ്ങളും ജയില്‍ അധികൃതരും പങ്കെടുത്തു.
AlsoRead:വിദ്യാര്‍ത്ഥികള്‍ക്ക് ധനലക്ഷ്മി ഗ്രൂപ്പ് പഠന കിറ്റ് വിതരണം ചെയ്തു
ഹരിതകേരളം മിഷന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ക്ഷിപ്രവനം പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ്, വിയ്യൂർ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ, ലയൺസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില, തൃശ്ശൂര്‍ ഹരിതമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ദീദിക രാജേഷ് തുടങ്ങിയവർ ചേർന്ന് നിർവഹിക്കുന്നു.