മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പിണറായി വിജയന് ചിന്താ ഫ്ലാറ്റിൽ താമസം; ക്ലിഫ് ഹൗസ് വിവാദങ്ങൾ വീണ്ടും ചർച്ചയിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച Pinarayi Vijayan ഇനി പാർട്ടി ആസ്ഥാനമായ ചിന്താ ഫ്ലാറ്റിൽ താമസിക്കുമെന്ന് റിപ്പോർട്ട്. ചിന്താ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ 3A, 3B മുറികളാണ് അദ്ദേഹത്തിനായി സജ്ജീകരിച്ചിരിക്കുന്നത്
ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാൽ അദ്ദേഹത്തിന്റെ താമസം ചിന്താ ഫ്ലാറ്റിലേക്കാണ് മാറുന്നത്. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്ന വസതിയാണ് ചിന്താ ഫ്ലാറ്റ്. പിണറായി സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലത്ത് ഏറെ വിവാദങ്ങളിൽപ്പെട്ട ക്ലിഫ് ഹൗസും വീണ്ടും ചർച്ചയാകുകയാണ്.
ഏകദേശം 15,000 ചതുരശ്ര അടി വിസ്തീർണമുള്ള ക്ലിഫ് ഹൗസിൽ ഏഴ് കിടപ്പുമുറികൾ, ഓഫീസ് മുറി, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുന്നു. സുരക്ഷാ ജീവനക്കാരുടെയും പരിചാരകരുടെയും ആവശ്യത്തിനായി രണ്ട് പ്രത്യേക കെട്ടിടങ്ങളും കോംപൗണ്ടിൽ ഉണ്ട്.
2016 മുതൽ 2022 വരെ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിന്റെ മോടിപിടിപ്പിക്കലിന് മാത്രം 31 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിച്ചതും ലിഫ്റ്റ് നിർമാണത്തിന് 25.50 ലക്ഷം രൂപ അനുവദിച്ചതും മുൻപ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
പുതിയ താമസ ക്രമീകരണത്തോടെ പിണറായി വിജയന്റെ രാഷ്ട്രീയ-പാർട്ടി ജീവിതത്തിൽ പുതിയ ഘട്ടം ആരംഭിക്കുകയാണ്.



