വിവാദങ്ങൾ തീർക്കാൻ യോഗം വേണമെന്ന് ലീഗ്; നേതൃത്വത്തിന് പുതിയ വെല്ലുവിളി

തിരുവനന്തപുരം: യുഡിഎഫ് യോഗം വൈകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവും പിഎംശ്രീയും അടക്കം ചര്‍ച്ച ചെയ്യാനുള്ള യോഗം വൈകുന്നുവെന്നാണ് ആക്ഷേപം. നിയമസഭയില്‍ ധനബില്ല് പാസാക്കും മുന്‍പ് വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും സമുദായ സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതായിരുന്നുവെന്നും മുസ്ലിം ലീഗിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. മദ്യ നികുതി ധനബില്ലില്‍ ഉള്‍പ്പെടുത്തിയത് വെല്ലുവിളിയാണെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനം എടുക്കുന്നത് വെല്ലുവിളിയാണെന്നും നേതാക്കള്‍ ഉന്നയിക്കുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച് ബജറ്റില്‍ പ്രഖ്യാപനം വന്നതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇതിനിടെ എതിര്‍പ്പ് കണക്കിലെടുത്താതെ നികുതി ധനബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 250 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി കുറച്ചുകൊണ്ടുള്ള നിര്‍ദ്ദേശമാണ് ധന ബില്ലില്‍ ഉള്‍പ്പെടുത്തിയത്. ധന ബില്ലിന്റെ കരട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നിന് ധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും.
അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ധനബില്ലില്‍ ഉള്‍പ്പെടുത്തിയത് ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രി ബെക്കാഡി കമ്പനിക്ക് കീഴടങ്ങിയെന്ന് പി രാജീവ് കുറ്റപ്പെടുത്തി.
‘നികുതിയില്‍ നല്‍കുന്ന ഇളവാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നം. നേരത്തെ വീര്യം കുറഞ്ഞ മദ്യമാണെങ്കിലും 100 രൂപ വരെയുള്ളതാണെങ്കില്‍ കേരളത്തില്‍ 305 രൂപയ്‌ക്കേ വില്‍ക്കാനാകൂ. ഇപ്പോഴത് മാറി നേരെ 120 രൂപയിലേക്ക് കുറച്ചിരിക്കുന്നു. ഉയര്‍ന്ന നികുതിയ്ക്ക് മാത്രം വിറ്റാല്‍ മതിയെന്ന കാഴ്ചപ്പാടിലാണ് ഇടതുപക്ഷം മറ്റൊരു തീരുമാനം എടുത്തത്’, പി രാജീവ് പറഞ്ഞു. നടപ്പിലാക്കാതിരിക്കാനുള്ള സാധ്യതയില്ല. അത്രമാത്രം വിധേയത്വം മുഖ്യമന്ത്രിക്ക് ആ കമ്പനിയുമായി വന്നിരിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.



