ജോസ് കെ. മാണിയുടെ പാർട്ടി ‘സംപൂജ്യം’ നേർക്കെ? പൂർണ്ണ പതന സൂചന

കോട്ടയം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവരുന്നതോടെ കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന്റെ രാഷ്ട്രീയ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു. ഇത്തവണ മത്സരിച്ച 12 സീറ്റുകളിലും കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികൾ പിന്നിലായിരിക്കുകയാണ്. ഇതോടെ നിയമസഭയിൽ പാർട്ടി പ്രതിനിധിത്വം നഷ്ടപ്പെടാനുള്ള സാഹചര്യം ഉയർന്നിരിക്കുകയാണ്.

മാണി എന്ന രാഷ്ട്രീയ അതികായൻ കെട്ടിപ്പടുത്ത പാർട്ടിക്ക് ഇത് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ രാഷ്ട്രീയ ഭാവിയെയും ഈ തിരഞ്ഞെടുപ്പ് നിർണായകമായി ബാധിക്കുമെന്നാണ് നിരീക്ഷണം.

1982 മുതൽ യുഡിഎഫിന്റെ അവിഭാജ്യഘടകമായിരുന്ന കേരള കോൺഗ്രസ് എം, പിന്നീട് ഇടതുമുന്നണിയിലേക്ക് ചേക്കേറിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സിപിഎമ്മുമായി ധാരണയിലെത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടായിരുന്നു മുന്നണി മാറ്റം. എന്നാൽ, ഈ തീരുമാനം പാർട്ടിയുടെ തകർച്ചയ്ക്ക് തുടക്കമായിരുന്നുവെന്ന വിലയിരുത്തലാണ് ഇപ്പോൾ ശക്തമാകുന്നത്.

ജോസ് കെ. മാണിയുടെ ശക്തികേന്ദ്രമായ കോട്ടയം ജില്ലയിൽ പോലും പാർട്ടിക്ക് തിരിച്ചടി നേരിടുന്ന കാഴ്ചയാണ്. പരമ്പരാഗതമായി അടിത്തറയുള്ള മണ്ഡലങ്ങളിലുപോലും പിന്തുണ കുറയുന്നതായി ഫലസൂചനകൾ വ്യക്തമാക്കുന്നു.

ഒരു ഘട്ടത്തിൽ യുഡിഎഫിലേക്ക് തിരിച്ചുവരാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും, എൽഡിഎഫിൽ തുടരാൻ പാർട്ടി എടുത്ത തീരുമാനം ഇപ്പോൾ തിരിച്ചടിയായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *