ചൈനയിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 21 പേർ മരിച്ചു, 60-ലധികം പേർക്ക് പരിക്ക്

ബീജിംഗ്: Chinaയിലെ ഹുനാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ലിയുയാങ് നഗരത്തിലെ ഫാക്ടറിയിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്
സ്ഫോടനത്തിന്റെ ആഘാതം സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ വലിയ നാശനഷ്ടങ്ങളുണ്ടായി. ഫാക്ടറിയ്ക്ക് സമീപമുള്ള റോഡുകളിലേക്ക് പാറക്കഷണങ്ങൾ തെറിച്ചുവീണതായി പ്രദേശവാസികൾ അറിയിച്ചു. ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ Xi Jinping അന്വേഷണം നടത്താൻ ഉത്തരവിട്ടു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനം ശക്തമാക്കാനും അദ്ദേഹം നിർദേശിച്ചു.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൈനയിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ പടക്ക ഫാക്ടറി അപകടമാണിത്. മൂന്ന് മാസം മുൻപ് ഹുബെയ് പ്രവിശ്യയിലും സമാനമായ സ്ഫോടനത്തിൽ 12 പേർ മരിച്ചിരുന്നു.



