നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാപകൻ ശരദ് പവാറും അനന്തരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും തിങ്കളാഴ്ച മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ വേദി പങ്കിട്ടതോടെ ഇരു വിഭാഗങ്ങളുടെയും ലയന സാധ്യതയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമായി. 2023 ജൂലൈയിൽ അജിത് പവാറും വിശ്വസ്തരായ എംഎൽഎമാരും പാർട്ടിയെ നെടുകെ പിളർത്തിയാണ് ബിജെപി നയിക്കുന്ന ഭരണ സഖ്യത്തിൽ ചേർന്നത്.
മുംബൈയിൽ നടന്ന സ്റ്റേറ്റ് അപെക്സ് ബാങ്ക് സെമിനാർ പരിപാടിയിൽ ശരദ് പവാറും അജിത് പവാറും വേദി പങ്കിട്ടു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവരും പരിപാടിയിൽ പങ്കെടുത്തു എന്നതാണ് ശ്രദ്ധേയം.
ഏപ്രിൽ 12 ന് ശരദ് പവാറും അജിത് പവാറും സത്താറയിൽ നടന്ന റായത്ത് ശിക്ഷൺ സൻസ്ത കൗൺസിൽ യോഗത്തിൽ പങ്കെടുത്തിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം, കൃഷിയിലും പഞ്ചസാര വ്യവസായത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അമ്മാവനും അനന്തരവനും പൂനെയിൽ വേദി പങ്കിട്ടു, ഇത് വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.
ഇപ്പോഴിതാ എൻസിപിയുടെ രണ്ട് വിഭാഗങ്ങളും വീണ്ടും ഒന്നിക്കാനുള്ള സാധ്യതയിൽ രണ്ട് ഗ്രൂപ്പുകളും കൂടിക്കാഴ്ചയ്ക്ക് അനുകൂല സൂചനകൾ നൽകിയിരിക്കയാണ് . നഗരസഭാ തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് എൻസിപികളും ലയിക്കുമെന്ന് തിങ്കളാഴ്ച എൻസിപി നേതാവ് ഏക്‌നാഥ് ഖഡ്‌സെയും വ്യക്തമാക്കിയിട്ടുണ്ട്.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുമായി സഖ്യമുണ്ടാക്കാൻ തന്റെ പാർട്ടിയിലെ ഒരു വിഭാഗം അനുകൂലമാണെന്ന് മാധ്യമങ്ങളുമായുള്ള അനൗപചാരിക സംഭാഷണത്തിൽ എൻസിപി സ്ഥാപക നേതാവ് ശരദ് പവാർ സൂചന നൽകി. മകളും എൻസിപി അധ്യക്ഷയുമായ സുപ്രിയ സുലെ ബന്ധുവായ അജിത് പവാറുമായി ചർച്ച നടത്തുമെന്നും പവാർ പറഞ്ഞു.
കൂടിക്കാഴ്ച വിജയിച്ചാൽ മറ്റുള്ളവർ അദ്‌ഭുതപ്പെടേണ്ടതില്ലെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു. 2023 ജൂലായ് രണ്ടിന് എൻസിപി പിളർന്നതു മുതൽ ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത ശത്രുതയിലാണ്.
മഹാരാഷ്ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ വർഷത്തെ നിയമസഭയിലും എൻസിപിയുടെ രണ്ട് വിഭാഗങ്ങളും പരസ്പരം കൊമ്പു കോർത്താണ് കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏർപ്പെട്ടിരുന്നത്.
.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ അടക്കം കനത്ത തോൽവി ഏറ്റു വാങ്ങിയെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അജിത്തിന്റെ വിഭാഗം 59 സീറ്റുകളിൽ 41 എണ്ണത്തിൽ വിജയിച്ച് ഗണ്യമായ നേട്ടം കൈവരിച്ചതോടേ മഞ്ഞുരുകാൻ തുടങ്ങി .
തെരഞ്ഞെടുപ്പിന് മുൻപുള്ള പരിപാടികളിൽ ശരദ് പവാറിനൊപ്പം വേദി പങ്കിടുന്നത് വരെ ഉപമുഖ്യമന്ത്രി അജിത് പവാർ ഒഴിവാക്കിയിരുന്നു. എന്നാൽ ശരദ് പവാറിന്റെ ജന്മദിനത്തിൽ വീട്ടിലെത്തി ആശംസകൾ നേർന്നു. തുർന്ന് ശരദ് പവാറും അജിത്തും അടുത്തിടെ മൂന്നോ നാലോ പരിപാടികൾ ഒരുമിച്ച് പങ്കെടുത്തതും വലിയ ചർച്ചയായിരുന്നു.
പുനെയിൽ നടന്ന ചടങ്ങിൽ ഇരുവരും ഒന്നിച്ചു. സംസ്ഥാനത്തെ മഹാവികാസ് അഘാഡിയുടെ മാർഗനിർദേശകനാണ് ശരദ് പവാർ എന്നിരിക്കെ സഖ്യത്തിലും തുറന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. അതെ സമയം താക്കറെ സേനയും എം എൻ എസ് നേതാവ് രാജ് താക്കറെയും ഒന്നിക്കാനുള്ള ചർച്ചകളും സജീവമായതോടെ സംസ്ഥാനത്ത് എംവിഎയുടെ കാര്യത്തിൽ തീരുമാനമായി.
ഇന്ത്യ- പാക് വെടിനിർത്തൽ കരാറിലെ ട്രംപിന്റെ അവകാശവാദത്തിൽ മൗനം തുടർന്ന് പ്രധാനമന്ത്രി