കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ വിമർശനം ചൂടുപിടിക്കുന്നു ; Pinarayi Vijayanക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

Kollam: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ Communist Party of India (Marxist) നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നു. മുൻ മുഖ്യമന്ത്രി Pinarayi Vijayan ഉപജാപക സംഘത്തിന്റെ പിടിയിലായെന്നും ഏകാധിപതിയായി പെരുമാറുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
M. V. Govindan പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സംസ്ഥാന സെക്രട്ടറിയാണെന്ന പരാമർശവും യോഗത്തിൽ ഉണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പരാജയപ്പെട്ടുവെന്നും നിലവിലെ സാഹചര്യം തുടർന്നാൽ പാർട്ടി കേരളത്തിൽ കൂടുതൽ തകർച്ച നേരിടുമെന്ന ആശങ്കയും ചില അംഗങ്ങൾ പങ്കുവച്ചു.
A. N. Shamseerനെ മത്സരിപ്പിക്കാതിരിക്കുകയും K. K. Shailajaയെ മണ്ഡലംമാറ്റി പരീക്ഷിക്കുകയും ചെയ്തത് Kannurയിൽ പാർട്ടിയുടെ പരാജയത്തിന് കാരണമായെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ചില നേതാക്കളുടെ കുടുംബാംഗങ്ങളെ സ്ഥാനാർഥികളാക്കിയതും കുടുംബാധിപത്യ ചർച്ചകൾക്ക് ഇടയാക്കിയെന്നും അഭിപ്രായപ്പെട്ടു.
Kunnathurയിലെ കനത്ത പരാജയം Communist Party of Indiaയും എൽഡിഎഫും ചേർന്ന് ഇരുന്നുവാങ്ങിയതാണെന്ന ആരോപണവും ഉയർന്നു. Eravipuram മണ്ഡലത്തിലെ തോൽവി പ്രത്യേകം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
യോഗത്തിൽ ഓരോ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും 15 മുതൽ 20 മിനിറ്റ് വരെ സംസാരിക്കാൻ അവസരം നൽകി. K. N. Balagopal, Puthalath Dinesan, K. K. Jayachandran എന്നിവർ നേതൃയോഗങ്ങളിൽ പങ്കെടുത്തു.



