ഭാര്യയും ഭർത്താവും ആണെന്ന് കരുതി ഹോട്ടലിൽ റൂം കൊടുത്തു… പോലീസുകാര് വന്ന് ഹോട്ടൽ റൂം തുറന്നപ്പോൾ… ഏമാൻമാരെ പോലും ഞെട്ടിപിച്ചു

ചങ്ങനാശ്ശേരിയിലെ ഒരു പ്രശസ്ത ലോഡ്ജിലേക്ക് ഏകദേശം 26 വയസ്സ് തോന്നിക്കുന്ന ഒരു യുവാവ് കടന്നുവന്നു. വലിയ പരിഭ്രമത്തോടെയാണ് അയാൾ ലോഡ്ജിലേക്ക് പ്രവേശിച്ചത്. യുവാവിനെ കണ്ട ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന റിസപ്ഷനിസ്റ്റ്, “സാറ് എന്താണ്, എന്തുവേണം?” എന്ന് ചോദിച്ചു. പരിഭ്രമം മറച്ചുവെക്കാതെ യുവാവ് മറുപടി പറഞ്ഞു, “ഇവിടെ താമസിക്കുന്ന, ഇന്ന റൂമിലുള്ള ഒരാളെ കാണാൻ വന്നതാണ്.” “ഓക്കേ സാർ, മുകളിലാണ് ആ റൂം,” എന്ന് പറഞ്ഞ് റിസപ്ഷനിസ്റ്റ് അയാൾക്ക് മുകളിലേക്കുള്ള വഴി കാണിച്ചുകൊടുത്തു.
അയാൾ സ്റ്റെയർകേസ് കയറിക്കൊണ്ടിരിക്കുമ്പോൾ, ഷിഫ്റ്റ് കഴിഞ്ഞ മറ്റൊരു റിസപ്ഷനിസ്റ്റ് പെട്ടെന്ന് അവിടേക്ക് ഓടി വന്നു. അയാൾ ഡ്യൂട്ടിയിലുള്ള റിസപ്ഷനിസ്റ്റിനോട്, “ആ യുവാവ് എങ്ങോട്ടാണ് പോയത്, ആരെ കാണാനാണ്?” എന്ന് തിരക്കി. “റൂം നമ്പർ 202-ൽ മൂന്നാല് ദിവസമായി താമസിക്കുന്ന ആ ദമ്പതികളെ കാണാൻ വേണ്ടിയാണ്,” എന്ന് മറുപടി ലഭിച്ചു. ഇത് കേട്ടതും ഡ്യൂട്ടിയില്ലാത്ത റിസപ്ഷനിസ്റ്റ് ഞെട്ടി. അയാൾ ഉടൻ തന്നെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഒരു സംഭവം നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടൻ എത്തണമെന്നും അറിയിച്ചു.
പോലീസുകാരെത്തി ലോഡ്ജിന് താഴെയെത്തിയപ്പോൾ ഡ്യൂട്ടിയില്ലാത്ത റിസപ്ഷനിസ്റ്റ് അവരെ സ്വാഗതം ചെയ്ത്, “സാർ, റൂം നമ്പർ 202-ലാണ് പ്രശ്നം,” എന്ന് പറഞ്ഞു. പോലീസുകാർ മുകളിലേക്ക് പോകാനൊരുങ്ങുന്നതിനിടെ, മുകളിൽ നിന്ന് ഒരു സ്ത്രീയും പുരുഷനും താഴേക്ക് ഇറങ്ങിവരുന്നത് കണ്ടു. പോലീസുകാരെ തട്ടിമാറ്റി അവർ ലോഡ്ജിൽനിന്ന് അതിവേഗം പുറത്തേക്ക് ഓടി. പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി അവർ അവിടെനിന്ന് വളരെ പെട്ടെന്ന് കടന്നുകളഞ്ഞു.
പോലീസുകാരെപ്പോലും തട്ടിമാറ്റി രക്ഷപ്പെട്ട ആ സ്ത്രീയും പുരുഷനും ആരാണ്? യഥാർത്ഥത്തിൽ ആ മുറിക്കുള്ളിൽ എന്താണ് നടന്നുകൊണ്ടിരുന്നത്? അമ്പതോളം യുവാക്കളുടെ ജീവിതം തകർത്ത ഈ വിചിത്രമായ കേസിനെക്കുറിച്ചാണ് നമ്മൾ ഇനി മനസ്സിലാക്കാൻ പോകുന്നത്.
രക്ഷപ്പെട്ടവരുടെ പിന്നാലെ പോകാൻ പോലീസുകാർക്ക് സാധിച്ചില്ല. അവർ നേരെ പോയത് റൂം നമ്പർ 202-ലേക്ക് ആയിരുന്നു. വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ, അരമണിക്കൂർ മുമ്പ് മുകളിലേക്ക് പോയ ആ യുവാവ് ബോധമില്ലാതെ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. സംഭവം ഗുരുതരമാണെന്ന് മനസ്സിലാക്കിയ പോലീസ് ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർ പരിശോധിച്ച ശേഷം യുവാവിന് ഉറക്കഗുളിക നൽകിയിട്ടുണ്ടെന്ന് പോലീസിനെ അറിയിച്ചു. യുവാവ് മയക്കം തെളിഞ്ഞ് ചോദ്യം ചെയ്യാൻ കഴിയുന്ന സാഹചര്യത്തിലായപ്പോൾ പോലീസ് അയാളെ ചോദ്യം ചെയ്തു.
“നിങ്ങളുടെ പേരെന്താണ്? ആരെ കാണാനാണ് നിങ്ങൾ ആ റൂമിൽ പോയത്? യഥാർത്ഥത്തിൽ നിങ്ങൾക്ക് എന്തുസംഭവിച്ചു? റൂമിലുണ്ടായിരുന്നവർ ആരാണ്?” പോലീസിന്റെ ചോദ്യങ്ങൾക്ക് യുവാവ് വളരെ പ്രയാസപ്പെട്ട്, സംഭവിച്ചതെല്ലാം വിശദീകരിച്ചു: “ഏകദേശം നാല് മാസങ്ങൾക്ക് മുമ്പാണ് ‘ശാരദാ ബാബു’ എന്ന പേരിൽ ഫേസ്ബുക്ക് വഴി ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് എനിക്ക് ലഭിച്ചത്. അത് സ്വീകരിച്ച ശേഷം ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി. താൻ ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും, വിവാഹിതയാണെങ്കിലും ഭർത്താവറിയാത്ത ഒരു രഹസ്യകാമുകനെ വേണമെന്നും അവർ പറഞ്ഞു. ഇത് കേട്ടപ്പോൾ എനിക്കും സന്തോഷമായി, അങ്ങനെ ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോയി.
തുടക്കത്തിൽ ചാറ്റിംഗ് മാത്രമായിരുന്നെങ്കിൽ, പിന്നീട് ഞങ്ങൾ ഫോൺ നമ്പർ കൈമാറി വീഡിയോ കോളുകൾ ചെയ്യാൻ തുടങ്ങി. വീഡിയോ കോളുകളിൽ ശാരദ എന്റെ മുന്നിൽ വസ്ത്രങ്ങൾ അഴിച്ചു ശരീരം കാണിച്ചുതന്നു. തിരിച്ച് എന്നോടും അവർ അത് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ ഈ ബന്ധം തുടർന്നു. ഒരു ദിവസം അവർ എന്നെ വിളിച്ചിട്ട്, താനും ഭർത്താവും ഒരു ബിസിനസ് ആവശ്യത്തിനായി ചങ്ങനാശ്ശേരിയിലെ ഒരു ലോഡ്ജിൽ തങ്ങുകയാണെന്നും, ഭർത്താവ് രണ്ടുദിവസം പുറത്തുപോകുന്ന സമയം നമ്മുക്ക് നേരിൽ കാണാമെന്നും ചോദിച്ചു.
ഞാൻ ഒട്ടും ചിന്തിക്കാതെ സമ്മതിച്ചു. അങ്ങനെയാണ് ശാരദയെ കാണാൻ ഞാൻ ലോഡ്ജിൽ എത്തിയത്. അവർ പറഞ്ഞുതന്ന റൂം നമ്പർ റിസപ്ഷനിസ്റ്റിനോട് ചോദിച്ച് ഞാൻ മുകളിലേക്ക് പോയി വാതിലിൽ തട്ടി. ശാരദ വാതിൽ തുറന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു, ബെഡിലിരിക്കാൻ പറഞ്ഞു. യാത്രയുടെ ക്ഷീണം മാറാൻ ഒരു ഗ്ലാസ് ഡ്രിങ്ക് കുടിക്കാൻ തന്നു. അത് കുടിച്ച ശേഷം ഞാൻ പതിയെ മയക്കത്തിലേക്ക് വഴുതിവീണു. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്,” യുവാവ് പോലീസിനോട് പറഞ്ഞു.
ഇരയായ യുവാവ് പറഞ്ഞതെല്ലാം കേട്ടശേഷം പോലീസ് അടുത്തതായി ചോദ്യം ചെയ്തത്, പോലീസിനെ വിളിച്ച ഡ്യൂട്ടിയില്ലാത്ത റിസപ്ഷനിസ്റ്റിനെയാണ്. “എന്ത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പോലീസ് സ്റ്റേഷനിൽ വിളിച്ചത്? സംശയം തോന്നാൻ കാരണമെന്താണ്?” എന്നായിരുന്നു ചോദ്യം. മൂന്നാഴ്ച മുമ്പ് ഇതേ ദമ്പതികൾ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് ഈ ലോഡ്ജിൽ റൂമെടുത്തു. ഒരു ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് റൂമിൽനിന്നും ഇറങ്ങിപ്പോയി, അരമണിക്കൂറിന് ശേഷം മറ്റൊരു യുവാവ് ആ റൂമിലേക്ക് വന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നേരത്തെ പോയ ഭർത്താവ് തിരികെയെത്തി. ഏകദേശം നാല് മണിക്കൂർ കഴിഞ്ഞപ്പോൾ ദമ്പതികൾ ഒരുമിച്ച് താഴെയിറങ്ങി കാറിൽ കയറി അതിവേഗം പോയി.
ഈ പ്രവർത്തിയിൽ സംശയം തോന്നിയ റിസപ്ഷനിസ്റ്റ് വേഗം റൂം നമ്പർ 202-ൽ പോയി നോക്കിയപ്പോൾ, കുറച്ചുമുമ്പ് വന്ന യുവാവ് അവിടെ മയങ്ങിക്കിടക്കുകയായിരുന്നു. മുഖത്ത് വെള്ളം തളിച്ച് അയാളെ ഉണർത്തി, “എന്തുപറ്റി, എന്താണ് സംഭവിച്ചത്?” എന്ന് ചോദിച്ചപ്പോൾ അയാൾ വലിയ വിഷമത്തിലായി. അയാൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ലെങ്കിലും, “അവർ എന്നെ പറ്റിച്ചു” എന്ന് മാത്രം പറഞ്ഞു.
അയാളുടെ കഴുത്തിലെ സ്വർണ്ണമാലയും പേഴ്സും ബാഗുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ആരാണ് ആ ദമ്പതികളെന്നും എന്തിനാണ് അവരെ കാണാൻ വന്നതെന്നുമുള്ള റിസപ്ഷനിസ്റ്റിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അയാൾ തയ്യാറായില്ല. വസ്ത്രങ്ങളെല്ലാം നേരെയാക്കി, ഒന്നും പറയാതെ അയാൾ ലോഡ്ജിൽനിന്ന് ഇറങ്ങിപ്പോയി. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ പ്രശ്നമാകുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
എങ്കിലും ഒരു കാര്യം റിസപ്ഷനിസ്റ്റിന് വ്യക്തമായി മനസ്സിലായി: ഈ ദമ്പതികൾ ഈ യുവാവിനെ പറ്റിച്ച്, അയാളുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച് കടന്നുകളഞ്ഞിരിക്കുന്നു. റിസപ്ഷനിസ്റ്റ് നൽകിയ വിവരങ്ങൾ കേട്ട പോലീസ്, ലോഡ്ജിന് പുറത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ അവർ പോയ കാറിന്റെ നമ്പർ ലഭിച്ചു. കാർ രതീഷ് എന്നൊരാളുടെ പേരിലാണെന്ന് മനസ്സിലാക്കിയ പോലീസ് രതീഷിന്റെ പത്തനംതിട്ടയിലുള്ള വീട്ടിലെത്തി അയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് ലഭിച്ച വിവരമനുസരിച്ച്, രതീഷിന്റെ 31 വയസ്സുള്ള ഭാര്യ രാഖിയെ പഴനിയിലെ ഒരു ആഢംബര ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത രതീഷിനെയും രാഖിയെയും പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം, റിസപ്ഷനിസ്റ്റിനെയും യുവാവിനെയും വിളിച്ച് ദമ്പതികളെ തിരിച്ചറിഞ്ഞു. “ഇവർ തന്നെയാണ് എന്നെ റൂമിലേക്ക് വിളിച്ചത്,” എന്ന് യുവാവും, “രണ്ടു തവണയും ലോഡ്ജിൽ റൂമെടുത്തത് ഇവരാണ്,” എന്ന് റിസപ്ഷനിസ്റ്റും സ്ഥിരീകരിച്ചു. തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്തപ്പോൾ രാഖിക്കും രതീഷിനും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. തങ്ങൾ ചെയ്തുകൊണ്ടിരുന്നതെന്താണെന്ന് അവർ പോലീസിനോട് വെളിപ്പെടുത്തി.
പോലീസുകാരെ ഞെട്ടിച്ചുകൊണ്ട് അവർ പറഞ്ഞത്, തങ്ങൾ നടത്തിക്കൊണ്ടിരുന്നത് ഒരു ഹണി ട്രാപ്പ് ആണെന്നാണ്.
ഭർത്താവിന്റെ സഹായത്തോടെ രാഖി ഫേസ്ബുക്കിൽ പണമുള്ള യുവാക്കളെ കണ്ടെത്തും. അവരുടെ പ്രൊഫൈലും ആക്ടിവിറ്റികളും നിരീക്ഷിച്ച് സാമ്പത്തിക സ്ഥിതി മനസ്സിലാക്കും. അതിനുശേഷം അവരുമായി സൗഹൃദം സ്ഥാപിക്കാൻ ‘ശാരദാ ബാബു’ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കും. സൗഹൃദം സ്ഥാപിച്ച ശേഷം മൊബൈൽ നമ്പറുകൾ കൈമാറി വീഡിയോ കോൾ ചെയ്യും. അന്യപുരുഷന്റെ മുന്നിൽ വസ്ത്രം അഴിച്ചുനിൽക്കുന്നതിൽ രതീഷിനും രാഖിക്കും യാതൊരു മടിയുമുണ്ടായിരുന്നില്ല, കാരണം അവർ ഇതിനെ ഒരു ബിസിനസ്സായിട്ടാണ് കണ്ടത്.
ഇത്തരത്തിൽ നാല് മാസത്തോളം യുവാവുമായി ബന്ധം തുടർന്ന ശേഷം, ഓരോ കാരണങ്ങൾ പറഞ്ഞ് പറ്റാവുന്നത്ര പണം രാഖി യുവാക്കളിൽ നിന്ന് കൈക്കലാക്കും. അതിനുശേഷം ലോഡ്ജിൽ വെച്ച് ഒരു കണ്ടുമുട്ടൽ ഒരുക്കും. കണ്ടുമുട്ടുന്ന സമയത്ത് യുവാവിന് മയക്കുമരുന്നോ ഉറക്കഗുളികയോ കലർത്തിയ പാനീയം നൽകും. അയാൾ മയങ്ങിക്കിടക്കുമ്പോൾ, രാഖിയുമായി മോശമായി ഇടപെഴകുന്ന ചിത്രങ്ങളും വീഡിയോകളും പകർത്തും. തുടർന്ന്, അയാളുടെ സ്വർണ്ണമാല, പേഴ്സ്, പണം തുടങ്ങിയവ മോഷ്ടിച്ച് കടന്നുകളയും.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, പകർത്തിയ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ട് വീണ്ടും യുവാവിനെ സമീപിക്കും. ഒരു തവണ മാത്രമേ അവർ യുവാവിൽ നിന്ന് പണം കൈപ്പറ്റുകയുള്ളൂ. അതിനുശേഷം ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്ത ശേഷം അടുത്ത ഇരയെ തേടിപ്പോകും.
കാരണം, കൂടുതൽ തവണ ശല്യപ്പെടുത്തിയാൽ നിയമനടപടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനം ഭയന്ന് ഇരകളാക്കപ്പെടുന്ന യുവാക്കൾ പണം നൽകി രക്ഷപ്പെടാനാണ് ശ്രമിച്ചിരുന്നത്. സാധാരണയായി ഇവർ ഒരു ലോഡ്ജിൽ ഒരു തവണ മാത്രമേ ഇത്തരം തട്ടിപ്പ് നടത്താറുള്ളൂ. എന്നാൽ, ഈ യുവാവിന്റെ കാര്യത്തിൽ മറ്റൊരു ലോഡ്ജ് കിട്ടാത്തതുകൊണ്ട് പഴയ ലോഡ്ജിൽ തന്നെ വന്നു. പക്ഷേ, അവിടെയുണ്ടായിരുന്ന റിസപ്ഷനിസ്റ്റ് ഇവരുടെ പ്രവർത്തി ശ്രദ്ധിച്ചത് അവർക്ക് വിനയായി. തെറ്റായ ഒരു കാര്യവും അധികനാൾ ഒളിച്ചുവെക്കാൻ കഴിയില്ല, ഒരു ദിവസം പിടിക്കപ്പെടുക തന്നെ ചെയ്യും.



