റഷ്യയുടെ ആദ്യ കടൽ ഡ്രോൺ ആക്രമണം, യുക്രെയ്നിന്റെ ഏറ്റവും വലിയ നാവിക കപ്പൽ മുങ്ങി

മോസ്കോ: ഒരു ദശാബ്ദത്തിനിടെ രാജ്യം കമ്മീഷൻ ചെയ്ത ഏറ്റവും വലിയ കപ്പലായ യുക്രേനിയൻ നാവികസേനയുടെ രഹസ്യാന്വേഷണ കപ്പൽ സിംഫെറോപോൾ റഷ്യൻ നാവിക ഡ്രോൺ ആക്രമണത്തിൽ ഇടിച്ച് മുങ്ങി. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
റേഡിയോ, ഇലക്ട്രോണിക്, റഡാർ, ഒപ്റ്റിക്കൽ നിരീക്ഷണത്തിനായി രൂപകൽപ്പന ചെയ്ത ലഗുണ ക്ലാസ് ഇടത്തരം വലിപ്പമുള്ള കപ്പൽ, യുക്രെയ്നിലെ ഒഡെസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാന്യൂബ് നദിയുടെ ഡെൽറ്റയിലാണ് തകർന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവാച്ചു.
ഡ്രോൺ സംവിധാനം ഉപയോഗിച്ച് യുക്രെയിൻ നാവിക കപ്പലിനെ പിടികൂടാനുള്ള ആദ്യ സംഭവമാണിതെന്നാണ് ഒരു യുഎവി വിദഗ്ദ്ധനെ ഉദ്ധരിച്ച് കൊണ്ട് റഷ്യൻ മാദ്ധ്യമമായ ടാസ് റിപ്പോർട്ട് ചെയ്തത്. ഡ്രോൺ കപ്പലിൽ ഇടിച്ചതായി യുക്രേനിയൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് യുക്രേനിയൻ നാവികസേന വക്താവിനെ ഉദ്ധരിച്ച് കീവ് ഇൻഡിപെൻഡന്റ് വ്യാഴാഴ്ച അറിയിച്ചു.
ആക്രമണത്തിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. കാണാതായ നിരവധി നാവികർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 2014 മുതൽ കീവ് വിക്ഷേപിച്ച ഏറ്റവും വലിയ കപ്പലായിരുന്നു ഇത്.
അടുത്തിടെ റഷ്യൻ നാവിക ഡ്രോണുകളുടെയും ഉക്രെയ്ൻ സംഘർഷത്തിൽ കൂടുതൽ ആധിപത്യം പുലർത്തുന്ന മറ്റ് ആളില്ലാ സംവിധാനങ്ങളുടെയും ഉത്പാദനം ത്വരിതപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കിയെവിലെ ഒരു പ്രധാന ഡ്രോൺ സൗകര്യവും ഒറ്റരാത്രികൊണ്ട് രണ്ട് മിസൈൽ ആക്രമണങ്ങളിലൂടെ റഷ്യ ആക്രമിച്ചതായി യുക്രേനിയൻ നേതാവ് ഇഗോർ സിങ്കെവിച്ച് അവകാശപ്പെട്ടതായി ആർടി റിപ്പോർട്ട് ചെയ്തു.



