തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്) യുമായി സഹകരിച്ച് വനം വകുപ്പ് തിരുവനന്തപുരം വന്യജീവി വനമേഖലവകളിൽ നടത്തിയ ജന്തുജാല സർവ്വെയിൽ എട്ട് പുതിയ ജീവികളുടെ സാന്നിധ്യം കൂടി തിരിച്ചറിഞ്ഞു. നെയ്യാർ വന്യജീവി സങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, പേപ്പാറ വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന സംരക്ഷിത പ്രദേശത്തതായിരുന്നു കണക്കെടുപ്പ്. ഈ മേഖലയിലെ 13 കേന്ദ്രങ്ങളിൽ താമസിച്ച് നടത്തിയ സർവേയിൽ 50 ലധികം ഗവേഷകരും വനം വകുപ്പ് ജീവനക്കാരും പങ്കെടുത്തു.
നെയ്യാർ വന്യജീവി സങ്കേതത്തിൽ ആകെ160 ഇനം പക്ഷികളെയും 165 ഇനം ചിത്രശലഭങ്ങളെയും 53 ഇനം തുമ്പികളെയും കാണാനായി. ഏഷ്യൻ ഓപ്പൺബിൽ അനസ്റ്റോമസ് ഓസിറ്റൻസ് (ചേരാ കൊക്കൻ) വൂളി-നെക്ക്ഡ് സ്റ്റോർക്ക്— സിക്കോണിയ എപ്പിസ്കോപ്പസ് (കരിംകൊക്ക്) സ്പോട്ടഡ് ഔൾ (പുള്ളിനത്ത്) എന്നിവ ആദ്യമായാണ് ഈ മേഖലയിൽ രേഖപ്പെടുത്തുന്നത്. ഇതോടെ നെയ്യാറിൽ ഇതുവരെ സാന്നിദ്ധ്യം അറിയിച്ച പക്ഷികളുടെ എണ്ണം 302 ആയി ഉയർന്നു.
എട്ട് പുതിയ ദിനം ചിത്രശലഭങ്ങളെ കൂടി നെയ്യാറിൽ തിരിച്ചറിഞ്ഞു.

സഹ്യാദ്രി ഗ്രാസ് യെല്ലോ (വേമ്പട ശലഭം), ബറോനെറ്റ്—സിംഡ്രിയ നൈസ് (അഗ്നിവർണൻ),സഫ്യൂസ്ഡ് ഡബിൾ ബാൻഡ് ജൂഡി (വിഴാലശലഭം/ഇരുവരയൻ ആട്ടക്കാരൻ), ബ്രൈറ്റ് ബാബുൾ ബ്ലൂ ( ബബുൾ ബ്ലു), , ഡാർക്ക് സിലോൺ സിക്സ് ലൈൻ ബ്ലൂ (ഇരുളൻ സിലോൺ നീലി), ഇന്ത്യൻ വൈറ്റ് നിപ്പഡ് ലൈൻ ബ്ലൂ (വെള്ളത്തുമ്പുവരയൻ നീലി), മലബാർ ഫ്ലാഷ് (തുടലി മിന്നൻ), ട്രാവൻകൂർ ടോണി എയ്‌സ്— (ആനമല ശരവേഗൻ/ഗിരിശരവേഗൻ) എന്നിവയാണ് പുതിയ കണ്ടെത്തൽ. അഞ്ചിനം തുമ്പികളെയാണ് നെയ്യാറിൽ puth എത്തിയത്. പാരക്കീറ്റ് ഡാർണർ (മരതക ചാത്തൻ/ തത്തമ്മ തുമ്പി), മിസ്റ്റിക്കാ സഫയർ (മേഘ വർണ്ണൻ ), സ്‌പ്ലെൻഡിഡ് ഡാർട്ട്‌ലെറ്റ് (കാട്ടു പുൽച്ചിന്നൻ) ബ്ലാക്ക് ടൊറന്റ് ഡാർട്ട് (കരിമ്പൻ അരുവിയൻ), ബ്ലൂ സ്ട്രൈപ്പഡ് ത്രെഡ് ടെയിൽ (മഞ്ഞക്കറുപ്പൻ മുളവാലൻ) എന്നിവ. ഇതോടെ ആകെ രേഖപ്പെടുത്തിയ തുമ്പികൾ111 ആയി.

പെപ്പാറ വന്യജീവി സങ്കേതത്തിൽ 115 ഇനം പക്ഷികളെയും 115 ചിത്രശലഭങ്ങളെയും 22 ഇനം തുമ്പികളെയുമാണ് സ്ഥിരീകരിച്ചത്. സ്പോട്ടഡ് ഔൾ (പുള്ളിനത്ത്) ആണ് പുതിയ പക്ഷി. നിലവിൽ ഇവിടെ 292 ഇനം പക്ഷികളെ സ്ഥിരീകരിച്ചിട്ടുണ്ട്.സഫ്യൂസ്ഡ് ഡബിൾ-ബാൻഡഡ് ജൂഡി (വിഴാലശലഭം/ഇരുവരയൻ ആട്ടക്കാരൻ),സഹ്യാദ്രി വൈറ്റ് ഹെഡ്ജ് ബ്ലൂ (വെള്ളിനീലി), ട്രാവൻകൂർ ടാണി ഐയിസ് (മലശരവേഗൻ), എന്നീ പുതിയ മൂന്ന് ശലഭങ്ങളെയും കണ്ടെത്തി. ഫോറസ്റ്റ് ലൈറെറ്റൈൽ (ഷോല കടുവ), അഗസ്ത്യമല റീഡ് ടെയിൽ (അഗസ്ത്യമല നിഴൽ തുമ്പി) എഎന്നിവയാണ് പുതിയവ. വരണ്ട കാലാവസ്ഥയിലെ ജന്തുജാല കണക്കെടുപ്പ് വിജയകരമായെന്നും മഴക്ക്ശേഷം തുടർ സർവേ നടത്തുമെന്നും തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ് പറഞ്ഞു.. ടിഎൻഎച്ച്എസ് ഡയറക്ടർ കെ ജയകുമാർ, അസിസ്റ്റൻറ് മാരായ എ പി അനീഷ് കുമാർ, ജി ആർ അനീഷ്, സലിൻ ജോസ്, വന്യജീവി അസിസ്റ്റന്റ് അജീഷ് എ എസ് എന്നിവർ സംസാരിച്ചു.ഡോ. കലേഷ് സദാശിവൻ, ടോംസ് അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഡാറ്റ സമാഹരിച്ചു.

ടിഎൻഎച്ച്എസ് അംഗങ്ങളെ കൂടാതെ സ്റ്റിയർ നിലമ്പൂർ, ബിബിസി ബാംഗ്ലൂർ, നെസ്റ്റ് തിരുവനന്തപുരം, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ തൃശൂർ, ചിരാഗ് കണ്ണൂർ, കേരള കാർഷിക സർവകലാശാല, അണ്ണാമലൈ സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ളവർ സർവേയിൽ പങ്കെടുത്തു.