ലിയോ പതിനാലാമൻ പുതിയ മാർപാപ്പ

ക്രര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റ്ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പ് ആണ് ഇത്.

പുതിയ പാപ്പ സെൻ്റ് പീറ്റേ‍ഴ്സ് ബസലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. വത്തിക്കാനില്‍ നടന്ന പേപ്പല്‍ കോണ്‍ക്ലേവിൻ്റെ ഭാഗമായി ഇന്ന് നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. നാലാം ഘട്ട ബാലറ്റിന് പിന്നാലെ സിസ്റ്റൈൻ ചാപ്പലില്‍ നിന്നും വെളുത്ത പുക ഉയര്‍ന്നിരുന്നു.

പോപ്പ് ലിയോ പതിനാലാമൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇല്ലിനോയിയിലെ ചിക്കാഗോയിലാണ് ജനിച്ചത്. തന്റെ കരിയറിന്റെ ആദ്യഭാഗം അഗസ്തീനിയൻമാർക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് പ്രെവോസ്റ്റ് അവിടെ ചെലവഴിച്ചു. 1985 മുതൽ 1986 വരെയും 1988 മുതൽ 1998 വരെയും പെറുവിൽ ഒരു ഇടവക പാസ്റ്റർ, രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

2023ലാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. 2023 മുതൽ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിൻ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോയിലെ ബിഷപ്പായും 2001 മുതൽ 2013 വരെ സെന്റ് അഗസ്റ്റിൻ സഭയുടെ ജനറൽ പദവിയും വഹിച്ചു.

ചിമ്മിനിയില്‍ നിന്നും ‍‍വെളുത്ത പുക: പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *