ഇന്ത്യ-ദുബായ് ട്രെയിന്‍ യാത്ര സാധ്യമോ? പ്രവാസികള്‍ക്ക് പ്രത്യാശ

0

ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി മലയാളികള്‍ അടക്കം ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നു. ഇവിടെ, മുംബൈയില്‍ നിന്നും യു.എ.ഇ വരെ കണക്ട് ചെയ്യുന്ന ഒരു റെയില്‍വെ പ്രൊജക്ടിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 2,000 കിലോമീറ്റര്‍ അണ്ടര്‍ വാട്ടര്‍ റെയില്‍ ലിങ്ക് സ്ഥാപിച്ചു കൊണ്ട് ഇന്ത്യ-യു.എ.ഇ യാത്രയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പ്രൊജക്ടായിരിക്കും ഇതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജലത്തിനടിയിലെ ഈ റെയില്‍വേ ശൃംഘലയിലൂടെ മണിക്കൂറില്‍ 600 മുതല്‍ 1,000 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കും. ഇത്തരത്തില്‍ മുംബൈ-ദുബായ് യാത്രാ സമയം കേവലം 2 മണിക്കൂറുകളായി കുറയുമെന്ന് ട്രാവല്‍ & ടൂര്‍ വേള്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

സമുദ്രത്തിനടിയിലൂടെ അതിവേഗത്തില്‍ പോകുന്ന ട്രെയിനില്‍ നിന്ന് മനോഹരമായ കാഴ്ച്ചകളും സഞ്ചാരികളെ കാത്തിരിക്കുന്നു. ഈ അനുഭവം പലരെയും സ്തബ്ധരാക്കുന്ന, മാജിക്കലായ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരമൊരു മെഗാ പ്രൊജക്ട് നടപ്പാക്കണമെങ്കില്‍ ഭീമമായ തുക ചെലവഴിക്കേണ്ടി വരും. ഇങ്ങനെയൊരു റെയില്‍വേ ശൃംഘലയുടെയും, ട്രെയിനുകളുടെയും നിര്‍മാണത്തിന് ബില്യണ്‍ കണക്കിന് ഡോളറുകളായിരിക്കും വേണ്ടി വരിക.

വാണിജ്യപരമായും പുതിയ പ്രൊജക്ടിന് വലിയ പ്രാധാന്യമാണ് ഉണ്ടാവുക. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ അടക്കമുള്ള ചരക്ക് നീക്കത്തിനും അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ സഹായകമാകും. വിദഗ്ധരുടെ അഭിപ്രായപ്രകാരം, അനുമതികള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഈ റെയില്‍ ശൃംഘലയുടെ നിര്‍മാണം 2030 വര്‍ഷത്തോടെ പൂര്‍ത്തിയാകേണ്ടതാണ്.

നിലവില്‍ ഇന്ത്യ-ദുബായ് യാത്രയ്ക്ക് വിമാനങ്ങളെയാണ് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. സീസണ്‍ സമയങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ താങ്ങാനാവുന്നതിലും അധികമായി മാറാറുണ്ട്. ക്രൂഡ് ഓയില്‍ പോലെ ഹെവി ആയ ചരക്കുകളുടെ നീക്കം ഫ്‌ലൈറ്റുകളില്‍ നടത്തുക പ്രായോഗികമല്ല. നിലവില്‍ ഇത് കപ്പലുകളിലൂടെയാണ് നടക്കുന്നതെങ്കിലും ഇവിടെയും ചെലവ് വളരെയധികം ഉയര്‍ന്നു നില്‍ക്കുന്നു. ഇതിനെല്ലാമുള്ള ഒരു പരിഹാരമായി പുതിയ പ്രൊജക്ട് മാറിയേക്കും.

യു.എ.ഇ നാഷമല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡാണ് ഈ പ്രൊജക്ട് നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംബന്ധമായ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പുനഃക്രമീകരിക്കുന്നതിന്റെയും, യാത്രാ സംബന്ധമായി യു.എ.ഇക്ക് മത്സരാധിഷ്ഠിത മുന്‍ഗണന നേടിക്കൊടുക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിലവില്‍ നടക്കുകയാണ്. ഇത് വിജയകരമായാല്‍ 2030 വര്‍ഷത്തോടെ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകും.
അനുബന്ധ ലേഖനങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here