തൃശ്ശൂർ : ഔഷധ വിപണന മേഖലയിൽ നടക്കുന്ന തെറ്റായ പ്രവണതകളെ ഇല്ലാതാക്കാൻ എന്ന വ്യാജേന കേന്ദ്രസർക്കാർ ഇപ്പോൾ ഇറക്കിയിരിക്കുന്ന ഈ ഉത്തരവ് ഭാരതത്തിലെ ലക്ഷക്കണക്കിന് മെഡിക്കൽ രംഗത്ത് തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുമെന്നു ബിഎംഎസ്. ഏതെങ്കിലും ഒരു കമ്പനി ചെയ്യുന്ന തെറ്റിന് മൊത്തം മെഡിക്കൽ പ്രതിനിധികളെയും ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്ന നയം സർക്കാർ പുനഃ പരിശോധിക്കണം.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ മെഡിക്കൽ റെപ്രെസെന്ററ്റീവ് മാരുടെ ജോലി തടസ്സപ്പെടുത്തുന്നു എന്നത് മാത്രമാണെങ്കിലും ഈ ഉത്തരവിനെ പിൻപറ്റി സംസ്ഥാന സർക്കാരുകളും സ്വകാര്യ ആശുപത്രികളും ഇത്തരം നിലപാട് സ്വീകരിക്കുന്ന സാഹചര്യം നിലനിൽക്കുന്നു, ഇത് ഈ മേഖലയെ പൂർണ്ണമായും തകർക്കുന്ന ഒരു ഉത്തരവായി മാറിയിരിക്കുകയാണ്.
AlsoRead:വക്കത്തെ നാല് പേരുടെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം :പാലോട് രവി
കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ബിഎംഎസ്ആർഎ ജില്ലാ ഭാരവാഹി യോഗത്തിൽ ആവശ്യം ഉയർന്നു. ജില്ലാ ജനറൽ സെക്രട്ടറി വിനു മോഹൻ, പ്രസിഡന്റ് റിജിൻ. പി ജി എന്നിവർ സംസാരിച്ചു.