എത്ര തിരക്കുണ്ടെങ്കിലും തനിക്ക് വന്ന കോളുകള്‍ എടുക്കാന്‍ ശ്രമിക്കുന്ന നേതാവാണ് ആലപ്പുഴ എംപിയും കോണ്‍ഗ്രസ് നേതാവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ച് വിളിക്കും. മുഖം നോക്കാതെ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവിന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റിടങ്ങളിലും വേഗത്തില്‍ ഇടപെടാനും സഹായ ഹസ്തങ്ങള്‍ നീട്ടാനും കഴിയുമെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ഷിരൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അര്‍ജ്ജുന്റെ തിരച്ചിലിന് കര്‍ണ്ണാടക സര്‍ക്കാരില്‍ തനിക്കുള്ള സ്വാധീനം വഴി കാണാതായ വാഹനവും അര്‍ജ്ജുന്റെ മൃതദേഹവം കണ്ടെടുക്കുന്നത് വരെ കാര്യങ്ങള്‍ നീങ്ങിയത് കെ സി വേണുഗോപാലെന്ന കോണ്‍ഗ്രസ് നേതാവ് മലയാളികള്‍ക്ക് ഉണ്ടായതുകൊണ്ടാണെന്ന് അര്‍ജ്ജുന്റെ കുടുംബം തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുപോലെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. തെലുങ്കാനയിലെ സെക്കന്തരാബാദിലെ ആശുപത്രിയില്‍ അകപ്പെട്ട ഒരു മലയാളിക്ക് കേസി വേണുഗോപാലിന്റെ സഹായമത്തിയതാണ് ഗോപകുമാര്‍ സാഹിതി എന്നയാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ശുപാർശകളുമായി ആരെയും സമീപിക്കാത്തതിന്റെ പേരിൽ
ഒരുപാടു പേരിൽ നിന്നും
പഴികേട്ട ഒരാളാണ് ഞാൻ.
ചില ഹെവി വെയ്റ്റ് നേതാക്കൾ മുതൽ താഴേത്തട്ടിലുള്ള നേതാക്കൾ വരെയുള്ളവർക്ക് സാധാരണക്കാരോടുള്ള സമീപനം കാണാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ ഉണ്ടായിട്ടുണ്ട്. അതാണ് കാരണം.
ഒരിക്കലും മുഖംതിരിക്കാൻ പറ്റാത്ത ബന്ധമുള്ള കുടുംബത്തിലെ ഒരാൾ തെലങ്കാനയിലെ സെക്കന്തരാബാദ് യശോദാ ഹോസ്പിറ്റലിൽ ചികിൽസയിലാണ്.
ശ്രീ.കെ.സി.വേണുഗോപാൽ എം.പി. ഇടപെട്ടാൽ വലിയ സഹായമാകും എന്ന് പറഞ്ഞപ്പോൾ മടിച്ചു മടിച്ചാണെങ്കിലും,
ഇതുവരെയും നേരിൽക്കണ്ടിട്ടില്ലാത്ത പ്രിയപ്പെട്ട സുഹൃത്ത് Haibal Palappetty യോടും Jineesh Lal നോടും വിഷയം പറയുന്നത്.
വഖഫ്ബിൽ ചർച്ചക്കെടുക്കുന്ന ദിവസമാണ് ചേട്ടാ,
നമുക്ക് ശ്രമിക്കാം എന്നു പറഞ്ഞ ഹൈബൽ, KC യുടെ സെക്രട്ടറി ശ്രീ.ശരത്തിന്റെ നമ്പർ തരുന്നു. ഞാൻ അങ്ങോട്ട് വിളിക്കും മുൻപ്
ശരത് ഇങ്ങോട്ടു വിളിച്ച് വിഷയം തിരക്കുന്നു. വേണ്ടത് ചെയ്യാമെന്ന് ഉറപ്പുതരുന്നു.
ഏതാനും മണിക്കൂറുകൾ
കഴിയുമ്പോൾ രോഗിയുടെ ബന്ധു വിളിക്കുന്നു.
” അണ്ണാ, ആശുപത്രി എം.ഡി. ഉൾപ്പെടെ റൂമിൽ വന്നിരുന്നു. തെലങ്കാന ആരോഗ്യമന്ത്രി വിളിച്ചിരുന്നു, രോഗിയുടെ എല്ലാ വിവരങ്ങളും അടിയന്തിരമായി മിനിസ്റ്ററെ അറിയിക്കണം എന്ന് നിർദ്ദേശമുണ്ട്”
എം.പി.മാരുടെയും മന്ത്രിമാരുടെയുമൊക്കെ #ഉറപ്പുകളുടെ അവസ്ഥ അറിയാമായിരുന്ന ബന്ധുക്കൾക്കും എനിക്കും ഇത് അമ്പരപ്പിക്കുന്ന സംഭവമായിരുന്നു.
KC യോ അദ്ദേഹത്തിന്റെ ഓഫീസോ ഇത്രയും കൃത്യതയോടെ ഇടപെട്ടില്ലായിരുന്നു എങ്കിലും ഞാനോ രോഗിയുടെ ബന്ധുക്കളോ പരാതി പറയില്ലായിരുന്നു.
സംഘടനാകാര്യ ജനറൽ സെക്രട്ടറി എന്ന നിലയിലെ തിരക്ക്.
ലോക്സഭാംഗമെന്ന നിലയിലെ ഭാരിച്ച ചുമതലകൾ.
അന്യസംസ്ഥാനത്തെ ആശുപത്രിയിൽ ആശങ്കയോടെ കഴിയുന്ന രോഗിയുടെ ബന്ധുക്കൾക്ക് ഈ ഇടപെടൽ നൽകിയ ആശ്വാസം വാക്കുകൾക്കുമപ്പുറമാണ്.
പദവികളുടെ പടവുകൾ കയറുമ്പോൾ തലയ്ക്ക് വല്ലാതെ കനം വയ്ക്കുന്നവരാണ് ചുറ്റും.
മുന്നിലിരിക്കുന്ന പാവങ്ങളെ പറ്റിക്കാൻ ” ഫേക്ക്” ഫോൺ വിളി നടത്തുന്നവരാണ് പലരും.
സമീപിക്കുന്ന പാവങ്ങളോട്
പുച്ഛവും ധാർഷ്ട്യവും പുലർത്തുന്ന പലരെയും ഓർക്കുന്നു. പല വിഗ്രഹങ്ങളും തകരുമെന്നതു കൊണ്ട് പേരുകൾ എഴുതുന്നില്ല.
ഒരു രോഗിയുടെ ചികിൽസാ വിഷയത്തിൽ ഒരു നേതാവോ ജനപ്രതിനിധിയോ ഇടപെടുന്നത് പുതിയ കാര്യമല്ല.
ഇടപെടുന്ന രീതി വളരെ പ്രധാനമാണ്.
കേരളത്തിലെ ജനങ്ങൾക്ക്,
പ്രത്യേകിച്ച് കോൺഗ്രസുകാർക്ക്
ഇപ്പോൾ ഒരു ഉമ്മൻചാണ്ടി ഇല്ല.
ഇത്തരം ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ലെഗസിയുടെ അവകാശിയാകണമെന്നില്ല.
അദ്ദേഹത്തെ നന്നായി പഠിച്ചാൽ മതി.
ഉമ്മൻചാണ്ടി സാറിന്റെ സഹപ്രവർത്തകനായിരുന്ന
KC വേണുഗോപാൽ,
ഒരു പക്ഷേ ഉമ്മൻചാണ്ടിയെ നന്നായി പഠിച്ചിരിക്കാം.
[…] സുരേഷ് ഗോപിയേക്കാല്‍ സഹായി കെസി വേണു… […]
[…] സുരേഷ് ഗോപിയേക്കാല്‍ സഹായി കെസി വേണു… […]