വിമാനത്തിലെ ഏറ്റവും സുരക്ഷിതമുള്ള സീറ്റ് ഇതാണ്; വിശദീകരിച്ച് വ്യോമയാന വിദഗ്ദ്ധർ

0

ന്യൂഡൽഹി: അഹമ്മദാബാദിലെ വൻ വിമാനദുന്തത്തിനുശേഷം വിമാനയാത്രയുടെ സുരക്ഷിതത്വം സംബന്ധിച്ച് അനേകം ആശങ്കകൾ ഉയരുന്നുണ്ട്. വിമാനത്തിലെ ഏത് സീറ്റിനാണ് സുരക്ഷിതത്വമുള്ളത് എന്നത് സംബന്ധിച്ചാണ് ചർച്ചകളെല്ലാം. അഹമ്മദാബാദ് വിമാനാപകടത്തെ അതിജീവിച്ച ഏക വ്യക്തിയായ രമേശ് വിശ്വാസ് കുമാർ ബുചർവാദ വിമാനത്തിന്റെ മദ്ധ്യത്തിലായി, ചിറകിന് മുന്നിൽ ജനലിനോട് ചേർന്ന 11എ സീറ്റിലാണ് ഇരുന്നത്.

വിമാനത്തിന്റെ പോർട്ട് വശത്തുള്ള വിൻഡോ സീറ്റാണിത്. ഇതിന് അടുത്താണ് എമർജൻസി എക്സിറ്റ്. മദ്ധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നതിനാൽ ആളുകൾ ഈ സീറ്റ് തിരഞ്ഞെടുക്കാറില്ല. ഇതിലെ യാത്രക്കാരന് അവസാനമേ ഇറങ്ങാനാകൂ. വിൻഡോ സൈഡ് സീറ്റാണെങ്കിലും ക്യാബിൻ എയർ കണ്ടീഷനിംഗ് സിസ്റ്റം കാരണം ഈ സീറ്റിൽ ജനൽ ഉണ്ടാവാറുമില്ല. ഇപ്പോഴിതാ വിമാനത്തിലെ സുരക്ഷിതമായ സീറ്റ് സംബന്ധിച്ച ആശങ്കകളിൽ പ്രതികരിച്ചിരിക്കുകയാണ് വ്യോമയാന വിദഗ്ദ്ധൻ അങ്കത് സിംഗ്.

വർഷങ്ങളായുള്ള വിമാനാപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ, വിമാനത്തിന്റെ ഏറ്റവും അറ്റത്തുള്ള സീറ്റുകളോ വലതുവശത്തുള്ള സീറ്റുകളോ ആണ് മദ്ധ്യത്തിലുള്ള സീറ്റുകളേക്കാൾ സുരക്ഷിതമെന്ന് അങ്കത് സിംഗ് വ്യക്തമാക്കി. അതേസമയം, വിശ്വാസ് രക്ഷപ്പെട്ടതിനെ അത്ഭുതം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിവരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എയർ ഇന്ത്യ 171 വിമാനത്തിൽ ഇക്കണോമി ക്ലാസിന്റെ ആദ്യ നിരയിലാണ് സീറ്റ് 11എ ഉള്ളത്. ബിസിനസ് ക്യാബിന് തൊട്ടുപിന്നിലും ഇടതുവശത്തുള്ള എമർജൻസി എക്സിറ്റുകൾക്ക് സമീപവുമായാണ് ഈ സീറ്റ് ക്രമീകരിച്ചിരിക്കുന്നത്.

വിമാനം നിലത്തുവീണപ്പോൾ 11എ ഉൾപ്പെടെയുള്ള മുൻ-ഇടത് ഭാഗമാണ് തകർന്നുവീണത്. വിമാനത്തിന്റെ ഉയർന്ന ഭാഗത്തിനാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്.അതേസമയം, ഓരോ അപകടങ്ങളും വ്യത്യസ്തമാണെന്നും സീറ്റിന്റെ ലൊക്കേഷൻ അനുസരിച്ച് രക്ഷപ്പെടാനുള്ള സാദ്ധ്യത പ്രവചിക്കാനാകില്ലെന്നും യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളൈറ്റ് സേഫ്‌ടി ഫൗണ്ടേഷന്റെ ഡയറക്ടർ മിച്ചൽ ഫോ‌ക്‌സ് വ്യക്തമാക്കി. 1971 മുതലുള്ള വിമാന അപകടങ്ങളെക്കുറിച്ച് 2007ൽ പോപ്പുലർ മെക്കാനിക്സ് നടത്തിയ പഠന പ്രകാരം, വിമാനത്തിന്റെ പിൻഭാഗത്തുള്ള യാത്രക്കാർക്കാണ് രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടുതൽ. ചിറകുള്ള ഭാഗം കൂടുതൽ സ്ഥിരത നൽകുന്നുവെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here